ചാലക്കുടി: കുട്ടനാട് പാക്കേജിന്റെ കാലാവധി വീണ്ടും ദീര്‍ഘിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍സിംഗ് പറഞ്ഞു.കര്‍ഷകമോര്‍ച്ച ജില്ലാപ്രവര്‍ത്തക സംഗമം ചാലക്കുടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രണ്ടു വര്‍ഷം മുന്‍പ് കാലാവധി കഴിഞ്ഞ പദ്ധതിയുടെ കാലാവധി മോദി സര്‍ക്കാര്‍ വന്നശേഷം രണ്ടു വര്‍ഷം നീട്ടി നല്‍കിയിരുന്നു.
ഇനി ഇത് നീട്ടാന്‍ പറ്റില്ലെന്ന് തന്നെ വന്നു കണ്ട മുഖ്യമന്ത്രിയടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്. കേരളത്തിലും കേന്ദ്രത്തിലും ഒരേ സര്‍ക്കാരായിരുന്നു അന്ന് ഭരിച്ചിരുന്നത്. പാക്കേജിന്റെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ അന്ന് എളുപ്പമായിരുന്നു.
കാര്‍ഷികമേഖലക്ക് ഏറെ പ്രാധാന്യം നല്ക്കുന്ന സര്‍ക്കാരാണ് മോദിയുടേത്. കര്‍ഷകര്‍ക്ക് കൃഷി ഭൂമി സംബന്ധിച്ച് വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു കാര്‍ഡ് മുന്നു വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കും.രാജ്യവ്യാപകമായി കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കൃഷിയിടങ്ങളില്‍ ശീതസംഭരണികള്‍ സ്ഥാപിക്കും. കര്‍ഷകരെ സംരക്ഷിക്കാന്‍ വിലസ്ഥിരത ഫണ്ടിനായി 500 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.
നാടന്‍ പശു സംരക്ഷണം,ജൈവകൃഷി,പരമ്പരാഗത മത്സ്യകൃഷിക്കെല്ലാം വലിയ പരിഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്ക്കുന്നതെന്നും ഇതിനായി ഫണ്ട് നീക്കി വെച്ചിട്ടുണ്ടെന്നും, കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു.ചടങ്ങില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്.രാജന് അദ്ധ്യഷത വഹിച്ചു.ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളിധരന് മുഖ്യപ്രഭാഷണം നടത്തി.കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, സെക്രട്ടറിമാരായ
ടി.ബാലചന്ദ്രന്,ഇ.എസ്.പുരുഷോത്തമന്,കാശിനാഥ്,വെങ്ങാനൂര്‍ ഗോപിനാഥ്,ഷൈജന്നമ്പനത്ത്,സോമന് ഇടുക്കി,വൈസ് പ്രസിഡന്റുമാരായ എസ്സ്,ഉണ്ണികൃഷ്ണന്,സി.കെ.ബാലന്,സംസ്ഥാന സമിതിയംഗങ്ങളായ സി.എം.ബിജു, ജില്ലാ പ്രസിഡന്റുമാരായ
എം.വി.രാമചന്ദ്രന്,സി.പി.രവി,ജയപ്രകാശ്,ജെയിംസ്ജോണ്‍,ഗംഗാധരന്,ഡോ.അനില്‍ വൈദ്യമംഗലം,പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്,ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എ.നാഗേഷ്,മേഖല പ്രസിഡന്റ് ടി.ചന്ദ്രശേഖരന്, ദേശീയ സമിതിയംഗമായ പി.എസ്.ശ്രീരാമന്,ടി.വി.ഷാജി,കെ.ജി.സുന്ദരന്‍,കെ.എ.സുരേഷ്,വി.കെ.സുബ്രഹ്മണ്യന്,ടി.എന്‍.അശോകന് എന്നിവര്‍ സംസാരിച്ചു.കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്.മുരളീധരന് സ്വാഗതവും,തൃശൂര്‍ ജില്ലാ പ്രസിഡന്റ് സുനില്‍ ജി.മാക്കാന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: