ന്യൂദല്‍ഹി: രാജ്യത്തെ കല്‍ക്കരി ഉത്പാദനം അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് കേന്ദ്രമന്ത്രി ഊര്‍ജ്ജ സഹമന്ത്രി പീയുഷ് ഗോയല്‍. ദല്‍ഹിയില്‍ വേള്‍ഡ് എക്കണോമിക് ഫോറം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2019ല്‍ രാജ്യത്തെ കല്‍ക്കരി ഉത്പാദനം ഒരുലക്ഷം കോടിയായി ടണ്ണായി ഉയര്‍ത്താനാണ് കേന്ദ്രം പദ്ധതി തയ്യാറാക്കുന്നത്.
അതുകൊണ്ടു തന്നെ കല്‍ക്കരി ഉത്പാദനത്തില്‍ പ്രതിവര്‍ഷം 500 ദശലക്ഷം ടണ്‍ വീതം വര്ധിപ്പിക്കകുന്നതാണ്. ഇതു മൂലം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 250 ലക്ഷം കോടി യുഎസ് ഡോളറിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: