കോട്ടയം: ധകാര്യമന്ത്രി കെ.എം. മാണിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചവരെ സംരക്ഷിക്കാനും പ്രതിപക്ഷതോവ് വി.എസ്. അച്യുതാനന്ദന്റെ ആവശ്യപ്രകാരം നടത്തുന്ന വിജിലന്‍സ് പരിശോധന അട്ടിമറിക്കാനുമാണ് സിപിഐ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം)ജനറല്‍ സെക്രട്ടറി ആന്റണി രാജു പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങിയപ്പോള്‍ ഒളിച്ചോടിയവര്‍ക്ക് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാന്‍ ധാര്‍മ്മിക അവകാശമില്ല. അടുത്തനാള്‍ വരെ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ പരസ്യമായും രഹസ്യമായും പിന്നാലെ നടന്ന ആളാണ് പന്ന്യന്‍ രവീന്ദ്രനെന്നും യുക്തമായ സമയത്ത് ഉചിതമായ രാഷ്ട്രീയനിലപാട് സ്വീകരിക്കാന്‍ കേരളാ കോണ്‍ഗ്രസിന് സിപിഐയുടെ ഔദാര്യം ആവശ്യമില്ലെന്നും ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റ് 1 കോടി 85 ലക്ഷം രൂപയ്ക്ക് വിറ്റ സിപിഐ രാഷ്ട്രീയ അഴിമതിയുടെ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ സംഭവങ്ങളില്‍ പ്രതിസ്ഥാത്ത് നില്ക്കുമ്പോള് നാണം മറയ്ക്കാന്‍ കേരളാ കോണ്‍ഗ്രസ്സിനെ മറയാക്കരുത്.
സീറ്റ് വിറ്റ കേസില്‍ ലോകായുക്ത നിയമടപടികള്‍ തുടങ്ങുകയും ഓഫീസ് രേഖകള്‍ പിടിച്ചെടുത്ത് ഉത്തരവ് ഇടുകയും ചെയ്ത സാഹചര്യത്തില്‍ പണം മടക്കി നല്കി സെക്രട്ടറി സ്ഥാനം രാജിവെച്ചതിനുശേഷമാണ് പന്ന്യന്‍ രവീന്ദ്രന് രാഷ്ട്രീയ സദാചാരപ്രസംഗം നടത്തേണ്ടതെന്ന് ആന്റണി രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: