തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട കെ.എം. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഈ ആവശ്യം ഉന്നയിച്ച് 12ന് സിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.
ഒരു മന്ത്രിക്കെതിരെ ഒരു ബിസിനസ്സുകാരന് ഇത്രയും ഗുരുതരമായ ആരോപണമുന്നയിക്കുന്നത് അപൂര്‍വ്വ സംഭവമാണ്. അഴിമതി ഭൂഷണമാണെന്ന് കരുതുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് കോഴ മുന്നണിയായി മാറി. മദ്യ നിരോധനം കൊണ്ടുവന്നതുതന്നെ കോഴവാങ്ങാന്‍ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ഇത്രയും കുഴഞ്ഞ ധനകാര്യ മാനേജ്മെന്റ് മുമ്പുണ്ടായിട്ടില്ല.
ധനകാര്യവകുപ്പ് വേണ്ടപ്പെട്ടവര്‍ക്ക് എന്തൊക്കെ സഹായം ചെയ്തിട്ടുണ്ടെന്ന് പ്രത്യക്ഷമായി തെളിയിച്ച മന്ത്രിയാണ് മാണി. 32000 കോടി നികുതിയിനത്തില്‍ പിരിച്ചെടുക്കാനുണ്ട്. ഇതില്‍ കോടതിയുടെ പരിഗണനയിലുള്ളതൊഴിച്ചാല് ബാക്കി 22800 കോടി പിരിച്ചെടുക്കാന്‍ എന്താണ് തടസ്സം. ആദ്യം 1395 കോടിയുടെയും പിന്നീട് 4100 കോടിയുടെ നികുതി ഭാരം അടിച്ചേല്‍പ്പിച്ച ധനമന്ത്രിയാണ് മാണി. മാണി സാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം. മാണി രാജി വയ്ക്കണമെന്ന കാര്യത്തില്‍ ഇടതു സംഘടനകളില്‍ തര്‍ക്കമില്ലെന്നും പന്ന്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: