ന്യൂദല്‍ഹി: ആസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ നവംബര്‍ 15,16 തീയതികളില്‍ നടക്കുന്ന ജി 20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ ഊര്‍ജം, സുരക്ഷ, ഐഎംഎഫ് തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം കള്ളപ്പണ നിക്ഷേപവും പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയ്ക്കായി ഉന്നയിക്കുമെന്ന് സൂചന.
ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളുടെ അജണ്ട തയ്യാറാക്കിയ സുരേഷ് പ്രഭുവാണ് ഭാരതത്തിന്റെ അജണ്ടയെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നികുതി വെട്ടിച്ച് വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരെക്കുറിച്ച് ചര്‍ച്ച നടന്നാല്‍ അത് രാജ്യങ്ങള്‍ തമ്മില്‍ അത്തരക്കാരുടെ വിവരം കൈമാറുന്നതിന് ഗുണം ചെയ്യും.
അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ആഗോള സാമ്പത്തിക വളര്‍ച്ച രണ്ട് ശതമാനം വര്‍ധിപ്പിക്കാനാണ് ജി 20 രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. പുറമെ കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും ഈ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെടും. 4000 പ്രതിനിധികളും 2500 മാധ്യമപ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: