ലക്നൗ: മാനഭംഗക്കേസില്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എയ്ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംഎല്‍എയും മറ്റ് അഞ്ചുപേരും ചേര്‍ന്ന് ബദൗനിലെ ഭോഗജിത് നഗരിയ ഗ്രാമത്തിലെ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നും അവരുടെ ഭൂമി തട്ടിയെടുത്തെന്നുമാണ് കേസ്.
ഷാഹ്സാന് പോലീസാണ് കഴിഞ്ഞ രാത്രി എംഎല്‍എ ഓംകാര്‍ സിംഗ് യാദവ്, ബന്ധുവായ ജുഗേന്ദര്‍ സിംഗ്, സബ് രജിസ്ട്രാര്‍ വിമല്‍കുമാര്‍ ശുക്ല തുടങ്ങിയവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുനീത് കുമാര്‍ ഗുപ്തയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു.
2013 ജൂലൈ 17ന് തട്ടിക്കൊണ്ടുപോകപ്പെട്ട യുവതിയെ ഒന്നരമാസത്തോളം തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് എംഎല്‍എയുടെയും സബ് രജിസ്ട്രാര്‍ വിമല്‍കുമാറിന്റെയും സാന്നിധ്യത്തില്‍ എംഎല്‍എയുടെ ബന്ധു ചില മുദ്രപത്രങ്ങളില്‍ ബലമായി തന്റെ വിരലടയാളം പതിപ്പിച്ചതായും അവര്‍ പറയുന്നു.
പരാതി ഗൗരവകരമായി പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുനീത് കുമാര്‍ സിംഗ് കഴിഞ്ഞ ശനിയാഴ്ച ഷാഹസാന് പോലീസിനോട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇവരെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ മരുമകന് 50,000 രൂപ എംഎല്‍എയ്ക്ക് മോചനദ്രവ്യമായി നല്‍കേണ്ടി വന്നെന്നും പരാതിയില്‍ ആരോപിക്കുന്നതായി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എംഎല്‍എയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: