തിരൂര്‍(മലപ്പുറം): സര്‍വകലാശാലാ വിഷയങ്ങള്‍ പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കാതെ അക്കാദമിസ്റ്റുകള്‍ക്ക് വിട്ടുകൊടുക്കണമെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. മലയാള സര്‍വ്വകലാശാല വാക്കാട് അക്ഷരം കാമ്പസില്‍ സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക ഗവേഷണത്തില്‍ ഭാരതീയ സര്‍വ്വകലാശാലകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാനല്മീറ്റില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജനകീയ സ്വഭാവത്തിന് വേണ്ടി ആവിഷ്ക്കരിച്ച രീതികള്‍ നല്ലതാണ്. പൊതുമണ്ഡലത്തിലുള്ളവര് വിദഗ്ദ്ധരുടെ ജോലി ഏറ്റെടുക്കുന്നു എന്നതാണ് പ്രശ്നം. സര്‍വകലാശാലയില്‍ ബോധന മാധ്യമം മാതൃഭാഷയിലാക്കണം, പ്രത്യേകിച്ച് ശാസ്ത്രവിഷയങ്ങള്‍. എങ്കിലേ ഗ്രഹിക്കാനും വിഷമമുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാനുമാകൂ. ഗവേഷണമെന്നത് സര്‍ട്ടിഫിക്കറ്റിനു വേണ്ടി മാത്രമാവരുത്. ഉടനീളം തുടരേണ്ട പ്രക്രിയയാണത്. സര്‍ട്ടിഫിക്കറ്റോടെ ഗവേഷണം നിര്‍ത്തുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു പിടിക്കാനാവണമെന്നും മോഡറേറ്ററായിരുന്ന ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബോധന മാധ്യമം, ഭാഷ തുടങ്ങിയവയെക്കാളും പുറമെനിന്നുള്ള ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസരംഗത്തെ പിന്നോട്ടടുപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ പ്രൊഫ. പി. ബല്‍റാം പറഞ്ഞു. റാങ്കിങ്ങ് എന്താണെന്നും എങ്ങനെ സമീപിക്കണമെന്ന ധാരണയില്ലാത്തതുമാണ് ഈ രംഗത്തെ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയന്‍സ് പഠനം താല്പര്യമുള്ള രീതിയിലാക്കിയാല്‍ ഫലപ്രദമാകുമെന്ന് ചെന്നൈ ഐഐടിയിലെ പ്രൊഫ. സി. വിജയന് പറഞ്ഞു. പഠന വിഷയങ്ങള്‍ ജീവിതഗന്ധിയാവണം. എങ്കിലേ ആഴത്തിലും പരപ്പിലും പോകാനാവൂ. ശരിയായ ലക്ഷ്യത്തോടെയുള്ള കോഴ്സുകള്‍ ഇല്ലാത്തതും പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഡബ്ല്യുആര്‍ഡിഎം ഡയറക്ടര്‍ ഡോ. നരസിംഹപ്രസാദും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ സി.വി. രാമന് അനുസ്മരണ പ്രഭാഷണം നടന്നു. മലയാളസര്‍വകലാശാല അക്ഷരം കാമ്പസിലെ രംഗശാലയില്‍ നടന്ന ചടങ്ങില്‍ പുനെ ഇന്റര്‍ യൂണിവേഴ്സിറ്റി കണ് സോര്‍ഷ്യം ഫോര്‍ ആസ്ട്രോണമി ആന്റ് ആസ്ട്രോ ഫിസിക്സിലെ മലയാളി ശാസ്ത്രജ്ഞനായ ഡോ. താണുപത്മനാഭനാണ് സി.വി. രാമന് അനുസ്മരണ പ്രഭാഷണം നടത്തിയത്.
സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. രാവിലെ 10.30 ന് കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കടലറിവുകളുടെ സംയോജനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഫിഷര്‍ഫോക് മീറ്റ് ഫിഷറീസ് വകുപ്പു മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക്ശേഷം നടക്കുന്ന സമാപനസമ്മേളനത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന് മുഖ്യാതിഥിയായിരിക്കും. കെ. ജയകുമാര്‍ അദ്ധ്യക്ഷതവഹിക്കും. സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ. മുരളീധരന്, സെക്രട്ടറി പ്രൊഫ.കെ. ഗിരീഷ്കുമാര്‍, പ്രൊഫ. ശ്രീനാഥന്‍, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ഡോ.ആര്. ജയപ്രകാശ്, ജനറല്‍ കണ്‍വീനര്‍ ഡോ. പ്രസാദ് എം. അലക്സ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: