വിശാഖപട്ടണം: ടോര്‍പിഡോ കണ്ടെത്തുന്ന നേവി കപ്പല്‍ മുങ്ങി മലയാളിയായ സൈനികന് മരിച്ചു. നാലുപേരെ കാണാതായി. ടോം ജേക്കബ്ബ് ആണ് മരിച്ചത്. അപകടത്തെപ്പറ്റി വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. ഒറീസയിലെ ബഹ്റാംപൂരില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് ടോം.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് വിശാഖപട്ടണം തുറമുഖത്തിനു സമീപം പതിവു പരിശീലനത്തിന് ഇടയ്ക്ക് മുങ്ങിയത്. കപ്പലുകളില്‍ നിന്ന് സമുദ്രത്തിലേക്ക് ടോര്‍പ്പിഡോകള്‍ അയക്കും. തുടര്‍ന്ന് ഈ കപ്പലിന്റെ സഹായത്തോടെ അവ കണ്ടെത്താനുള്ള പരിശീലനമാണ് നല്കിവന്നിരുന്നത്.
പരിശീലനത്തിനിടെ കപ്പലിന്റെ ആയുധമുറിയില് വെള്ളം കയറി മുങ്ങുകയായിരുന്നു. അപകട സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മറ്റു നേവി കപ്പലുകള്‍ സ്ഥലത്തെത്തി തെരച്ചിലാരംഭിച്ചു. കാണാതായ നാലു പേര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനിടെയാണ് ഒരു നാവികന് മരിച്ചത്.23 പേരെ രക്ഷിച്ചു. നാലു പേരെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
23 മീറ്റര്‍ നീളവും ആറര മീറ്റര്‍ വീതിയും ഉള്ള ടോര്‍പ്പിഡോ കണ്ടെത്തുന്ന കപ്പല്‍ 1983ല്‍ ഗോവയിലെ കപ്പല്‍ശാലയില്‍ നിര്‍മ്മിച്ചതാണ്. 31 വര്‍ഷമായി നാവിക സേനയുടെ ഭാഗമാണ്. 13 സൈനികരുള്ളഅസ്ത്രവാഹിനി കഌസില്‍ പെട്ട കപ്പലില്അപകട സമയത്ത് 28 പേര് ഉണ്ടായിരുന്നു.ജെയിംസ് ജേക്കബ്ബിന്റെ മൃതദേഹം കിംഗ് ജോര്‍ജ്ജ് ആശുപത്രിയില്‍ പോസ്മോര്‍ട്ടം ചെയ്ത ശേഷം നാട്ടില്‍ എത്തിക്കും.
അപകട സമയത്ത് കപ്പല്‍ വിശാഖപട്ടണത്തു നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: