ജ്ഞാനം ഉദിക്കാനും അവയെ കണ്ടെത്താനും നിങ്ങളുടെ അന്തഃക്കരണം ശുദ്ധ സത്യാവസ്ഥയെ പ്രാപിക്കണം. സാത്വികഗുണത്തിനു മാത്രമേ ജ്ഞാനത്തേയും സാമ്യാവസ്ഥയേയും സൃഷ്ടിക്കാന്‍ കഴിയൂ. ആരാണോ സാത്വിക ഗുണ ന് ആരുടെ ആചരണങ്ങളാണോ വിശുദ്ധം അയാള്‍ മാത്രമേ വിജ്ഞാനലബ്ധിക്ക് നിദാനമായ ഈ സാത്വിക സ്വഭാവ ഗുണങ്ങള്‍തന്നെയാണ് ദിവ്യസമ്പത്ത്, അഥവാ ദൈവിക സമ്പത്ത് എന്നറിയുവിന്‍.
അങ്ങിനെ അര്‍ത്ഥത്തിനു പല അര്ത്ഥാന്തരങ്ങളുമുണ്ട്. ആ വാക്ക് ഭൗതിക സമ്പത്തിനേയും ധാര്മ്മിള ഗുണസമ്പത്തിനേയും പരമമായ പരമാര്‍ത്ഥത്തെ അതായത് ഈശ്വരനെത്തന്നെയും വിവക്ഷിക്കുന്നു.
ലൗകിക വിഷയങ്ങളില്‍ ഗാഢമായി ആമഗ്നരായവര്‍ക്ക് സമ്പത്തെന്നാല്‍ ഭൗതികമായ സമ്പാദ്യം മാത്രമാണ്. പണ്ഡിതനു സമ്പത്തെന്നാല്‍ പാണ്ഡിത്യമാണ്. ഒരു താപസന് തപസ്സ് തന്നെയാണ് സമ്പത്ത്. ഒരു ജ്ഞാനിക്ക് ജ്ഞാനമാണു സമ്പത്ത്. എന്നാല്‍ ത്യാഗത്തെ ഭൂഷണമായി ഗണിക്കുന്ന ഒരു ഭക്തന് ഈശ്വരന് മാത്രമാണ് സമ്പത്ത്. പരമാനന്ദപ്രദമായ ഭക്തിയിലൂടെ പൂര്‍ണമായി ഈശ്വരനില്‍ വിലയം കൊള്ളുന്നതുവഴി അയാള്‍ തുരീയ മണ്ഡലത്തിനുപരി ഉയര്‍ന്ന് പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്നു.
ലക്ഷ്യം നിര്‍ണയിക്കുകയും പ്രേമവും അഭിവാഞ്ചയും എന്ന ലക്ഷ്യത്തില്‍ കേന്ദ്രീകൃതമാവുകയും ചെയ്യുമ്പോള്‍ യത്നങ്ങള്‍ അതിനെ സ്വഭാവികമായും അകമ്പടി സേവിക്കും. അങ്ങിനെയുള്ള അവിരാമമായ യത്നങ്ങളില്‍ ബുദ്ധിമുട്ട് ബുദ്ധിമുട്ടായോ ദുരിതം ദുരിതമായോ അനുഭവപ്പെടുകയില്ല. തിരിച്ചടികളും പരാജയങ്ങളും സംഭവങ്ങളിലെ താല്‍ക്കാലിക ദശകളായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
ഈ നിയമം ആദ്ധ്യാത്മീക രംഗത്തിനും അനുയോജ്യമാണ്. പരമാര്‍ത്ഥം ഈശ്വരനാണെന്ന് അറിഞ്ഞ് ഈശ്വരനില്‍ നിങ്ങളുടെ ലക്ഷ്യത്തില്‍ ഉറപ്പിച്ച് ഇച്ഛയുടേയും പ്രേമത്തിന്റെയും സമസ്ത ശക്തികളേയും ഈശ്വരാഭിമുഖമാക്കുക. അപ്പോള്‍ നിങ്ങളുടെ ജീവിതം അനവരതമായ പ്രയത്നമായി തപശ്ചര്യയായി പരിണമിക്കും. ഈശ്വരനില്‍ ഹൃദയമര്‍പ്പിച്ച ഒരു ആത്മാവ് സാധകനെ ഒരു പ്രശ്നവും അടിമയാക്കുകയില്ല.
പരമാര്‍ത്ഥ നിരതമായ ജീവിതം സുരക്ഷിതവും ലക്ഷ്യമാര്ന്നതും ക്ലേശമറ്റതും ആനന്ദമയവുമായിരിക്കും. ആ ജീവിതമാര്‍ഗ്ഗം ഗുരുകൃപയാലും ഗുരുവിന്റെ ഉപദേശങ്ങളാലും തേജോമയമാകും.
പാവനമായ ഗുരുപൂര്‍ണിമാദിനമായ അന്ന് അമ്മയുടെ ദിവ്യദര്‍ശനത്താല്‍ അനേകമായിരം ഹൃദയങ്ങളില്‍ ആനന്ദം വിരിയിച്ചു. പ്രേമമയിയായ അമ്മയെ പ്രവേശനകവാടത്തില്‍വെച്ച് ദേവീമഹാമന്ത്രത്തിന്റെയും പുഷ്പവൃഷ്ടികളോടെയും ആരാധകവൃന്ദം എതിരേറ്റപ്പോള്‍ അതൊരു അനശ്വര മുഹൂര്‍ത്തമായി. സകലരിലും കരുണാകടാക്ഷം ചൊരിഞ്ഞ് അമ്മ ഗുരുപാദുകത്തില്‍ പഞ്ചാമൃതംകൊണ്ടുള്ള അഭിഷേകത്തിനായി നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: