പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് പ്രദേശത്തുനിന്നും ഐലന്റിലേക്കുള്ള പാലം നിര്‍മാണം ഇടക്കൊച്ചി പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചു.
പാലം നിര്‍മ്മാണത്തിനായി ചിറപിടിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഡ്രഡ്ജിംഗ് നടത്തുന്ന ചെളിയും മണലും കായലില്‍ത്തന്നെ നിക്ഷേപിക്കുന്നത് നിര്ത്തെിവെക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വെള്ളിയാഴ്ച രാവിലെ 10ന് മത്സ്യത്തൊഴിലാളികള്‍ പ്രകടനമായാണ് പാലം നിര്‍മ്മാണം നടക്കുന്നിടത്തേക്ക് എത്തിയത്. കായലില്‍ ചിറ പിടിക്കുന്നതും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അശാസ്ത്രീയമാണെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
നിലവിലുള്ള കായല്‍ ഭാഗംതന്നെ കരയായി മാറിയിരിക്കുകയാണ്. ഡ്രഡ്ജിംഗ് ജോലികള്‍ നടത്തുന്ന ചെളിയുടെ അവശിഷ്ടം കായലില്‍ നിക്ഷേപിക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പാലം നിര്‍മ്മാണം നടക്കുന്നതോടൊപ്പം കായല്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അടുത്തദിവസം പള്ളുരുത്തി, ഇടക്കൊച്ചി, അരൂര്‍, പെരുമ്പടപ്പ് മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യോഗം നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ക്കണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: