വാരാണസി: നാടിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുണ്യനഗരമായ വാരാണസിയിലെത്തി. സ്വന്തം മണ്ഡലത്തില്‍ കാല്കുത്തിയ അദ്ദേഹത്തിന് ജനസഹസ്രങ്ങള്‍ ഊഷ്മള സ്വീകരണമൊരുക്കി. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം മോദി വാരാണസി സന്ദര്‍ശിക്കുന്നതും ഇതാദ്യം.
രാവിലെ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ലക്ഷങ്ങള്‍ പങ്കെടുത്തു. ‘സന്‍സദ് ആദര്‍ശ് ഗ്രാം യോജന’ പദ്ധതിപ്രകാരം വാരാണസിയിലെ ജയാപ്പൂര് ഗ്രാമം ദത്തെടുത്തുകൊണ്ട് ആ ജനക്കൂട്ടത്തിന് നരേന്ദ്ര മോദി അത്യന്തം സന്തോഷകരമായ നിമിഷങ്ങളും സമ്മാനിച്ചു. ഭാരത ചരിത്രത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി ഒരു ഗ്രാമത്തെ ദത്തെടുക്കുന്നത്. അങ്ങനെ സ്വീകരണച്ചടങ്ങ് ചരിത്രത്തിന്റെ സുവര്ണതാളുകളിലും ഇടംപിടിച്ചു. ഗ്രാമത്തെ ദത്തെടുത്ത് പാര്‍ലമെന്റില്‍ പുതിയ പാരമ്പര്യത്തിന് തുടക്കമിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ട് ജയാപ്പൂരിനെ ദത്തെടുക്കുന്നു എന്നതിനെ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വായിച്ചു. അതിനുള്ള ഉത്തരം ഞാന്‍ തന്നെ പറയാം. കേന്ദ്രത്തില്‍ അധികാരമേറ്റശേഷം ആദ്യമായി കേട്ടത് ഈ ഗ്രാമത്തെക്കുറിച്ചാണ്, തീപിടിത്തത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത. അങ്ങനെയാണ് ജയാപ്പൂര് ശ്രദ്ധയില്‍പ്പെടുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
ഞാന്‍ നിങ്ങളുടെ സേവകന്. സുഖത്തിലും ദു:ഖത്തിലും നിങ്ങള്‍ക്കൊപ്പമുണ്ടാകും. എന്റെ ഹൃദയത്തില്‍ വാരാണസിക്ക് പ്രത്യേക സ്ഥാനമുണ്ട്. നിങ്ങള്‍ എനിക്കു സമ്മാനിച്ചതാണ് വാരാണസിയെ. ഇപ്പോള്‍ ഈ ഹൃദയഭൂവില്‍ നില്ക്കുമ്പോള് ഇവിടം എന്റേതാണ്. അപ്പോള്‍ സന്തോഷവും വ്യത്യസ്തമാകും.
പെണ്‍കുഞ്ഞുങ്ങളുടെ ജനനം ആഘോഷമാക്കണമെന്നും സ്ത്രീകള്‍ ഏറെയുണ്ടായിരുന്ന സദസിനോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പെണ്‍ഭ്രൂണഹത്യയെ അപലപിച്ച പ്രധാനമന്ത്രി ആ ഹീനപ്രവൃത്തി തടയണമെന്നും ആവശ്യപ്പെട്ടു. സ്ത്രീ ഇല്ലാത്ത ലോകത്തെ എങ്ങനെ പുരുഷന്മാര് അതിജീവിക്കും, അദ്ദേഹം ചോദിച്ചു.
ലാല്പ്പൂര് ഗ്രാമവും മോദി ഇന്നലെ സന്ദര്‍ശിച്ചു. വാരാണസിയിലെ പ്രശസ്തമായ കൈത്തറി മേഖലയുടെ വികസനത്തിനായി 200 കോടിയുടെ ടെക്സ്റ്റൈല്‍സ് ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഓണ്‍ലൈന്‍ വ്യാപാരം കൈത്തറി മേഖല പ്രയോജനപ്പെടുത്തണമെന്നും മോദി നിര്‍ദേശിച്ചു. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് 20 കോടി ബനാറസ് സില്‍ക്ക് സാരികളാണ് രാജ്യത്തൊട്ടാകെ വേണ്ടിവരിക. ആവശ്യം കണ്ടറിഞ്ഞ് കാശിപ്പട്ടുസാരികള് നെയ്യാന്‍ മോദി വാരാണസിക്കാരോട് അഭ്യര്‍ഥിച്ചു. വാരാണസിയില്‍ അരലക്ഷത്തോളം നെയ്ത്തുകാരുണ്ട്. അവരില്‍ 40,000 പേര് മുസ്ലിം സമുദായക്കാരും.
ഇന്നലെ രാവിലെ ബാബത്പൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി അഖിലേഷ് യാദവ,് മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ മാതാ അമൃതാനന്ദമയി ആശ്രമത്തിലും അദ്ദേഹം ചെല്ലും. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: