കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ജുഡീഷ്യല്‍ കമ്മീഷന് തീരുമാനിച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി രാജി വെച്ച് പുറത്തു പോകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ പ്രാഥമിക തെളിവ് ഉണ്ടെന്നാണ് ജുഡീഷ്യല്‍ കമ്മിഷന് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാനുള്ള മാന്യത ഉമ്മന്‍ചാണ്ടി കാണിക്കണം. അതിന് അദ്ദേഹം തയ്യാറായില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയോട് മാറി നില്‍ക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് നേതൃത്വം കാണിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞത് ഇപ്പോള്‍ കമ്മിഷനും ബോദ്ധ്യപ്പെട്ടിരിക്കുകയാണെന്നും പിണറായി മാദ്ധ്യമങ്ങളോട് പറഞ്ഞു. കോടികളുടെ അഴിമതി നടന്ന ബാര്‍ കോഴ ഇടപാടില്‍ സര്‍ക്കാരും ബാര്‍ ഉടമകളും ഒത്തുകളിക്കുകയാണെന്നും പിണറായി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: