ഹൈദരാബാദ്: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പാക്കിസ്ഥാനി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. തെലങ്കാന, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വെബ്സൈറ്റുകളാണ് വ്യാഴാഴ്ച ഹാക്ക് ചെയ്ത നിലയില്‍ കാണപ്പെട്ടത്. ഇവയില്‍ കശ്മീരിലെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെയുള്ള വീഡിയോകളും മറ്റും പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടവയില്‍ ഭൂരിഭാഗവും.
കഴിഞ്ഞദിവസം വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച തെലങ്കാന മൃഗസംരക്ഷണ വകുപ്പാണ് ഇവ ഹാക്ക് ചെയ്തതായി കണ്ടെത്തിയത്. ഇവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ 22 ഭാരത സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതായി സ്ഥിരികരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ആര്‍മി മനുഷ്യത്വ രഹിതമായാണ് കശ്മീരില്‍ നിലകൊള്ളുന്നതെന്ന് ആരോപിച്ചുള്ള വീഡിയോകളും ഈ വെബ്സൈറ്റില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ വെബ്സൈറ്റിനു താഴെ ഇവരുമായി ബന്ധപ്പെടുന്നതിനായി രണ്ട് ഇമെയില്‍ ഐഡികളും പാക്കിസ്ഥാന് സിന്ദാബാദ് എന്നും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: