കോഴിക്കോട്: ബാര്‍ കോഴ വിവാദത്തില്‍ ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പിണറായി വിജയന്. ഉളുപ്പില്ലാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. മാന്യത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.
ബാര്‍ ലൈസന്‍സ് പുതുക്കാന്‍ നേതാക്കള്‍ കൈപ്പറ്റിയ പണം കോഴപ്പണം തന്നെയാണ്. കോഴപ്പണത്തെ തെരഞ്ഞെടുപ്പ് ഫണ്ടാക്കി മാറ്റുന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ബാര്‍കോഴ വിവാദം ഇല്ലാതാക്കാന്‍ വലിയ ഒത്തുത്തീര്പ്പിനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്നത് ഒരു ശതമാനം അഴിമതി മാത്രമാണ്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭാവനയും ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കൊടുത്ത തുകയും രണ്ടും രണ്ടാണ്. ബാര്‍ പുതുക്കുന്നതിന്റെ പേരില്‍ കൂടുതല്‍ കോഴ വാങ്ങാന്‍ നേതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പൂഴ്ത്തിവെക്കാനാണ് നീക്കം. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രി കെ. ബാബുവിനും ധനമന്ത്രി കെ.എം മാണിക്കുമെതിരെ അന്വേഷണം വേണം. പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: