തിരൂര്‍: അമിത മത്സ്യബന്ധനം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ മേഖലയിലെ തൊഴിലാളികള്‍ തയ്യാറാകണമെന്ന് ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മധുസൂദനക്കുറുപ്പ് അഭിപ്രായപ്പെട്ടു. സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും കടലറിവുകളുടെ സംയോജനം എന്ന വിഷയത്തില്‍ നടന്ന ഫിഷര്‍ഫോക്ക് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യസമ്പത്ത് അപ്രത്യക്ഷമാകുകയാണ്. അമിത ചൂഷണമാണിതിന് കാരണം. ആവോലി പോലുള്ള പല മത്സ്യ ഇനങ്ങളും തിരോധാനം ചെയ്യുന്നു. എങ്ങനെ അമിത മത്സ്യ ബന്ധനം ഒഴിവാക്കാം എന്ന കാര്യത്തില്‍ ഗവേഷണപഠനങ്ങള്‍ ഉണ്ടാവണം. ഉള്‍നാടന്‍ മത്സ്യബന്ധനമേഖലയിലും പ്രശ്നങ്ങളുണ്ട്.
ചടങ്ങില്‍ മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മത്സ്യബന്ധനമേഖലയിലെ പരമ്പരാഗതശൈലിയെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി പുനര്‍നിര്‍വചിച്ച് ജീവിതം മെച്ചപ്പെടുത്താനാവണമെന്ന് കെ. ജയകുമാര്‍ പറഞ്ഞു.
ഡോ. എന്‍.ജി.കെ. പിള്ള,ഡോ. ഇ.വി. രാധാകൃഷ്ണന്, ഡോ, എം.പി. രമേശന്, ഡോ. സഹദേവന്, സെയ്തുമുഹമ്മദ് (ഡിഡി ഫിഷറീസ്), ഷംസുദ്ദീന് (മത്സ്യഫെഡ്), ഡോ. ആര്. ജയപ്രകാശ് എന്നിവരും സംസാരിച്ചു. ഡോ. കെ.വി. ജയചന്ദ്രന് മോഡറേറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: