അഗളി: അട്ടപ്പാടിയിലെ ആദിവാസി ക്ഷേമത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞപത്തുവര്‍ഷമായി അനുവദിച്ച ഫണ്ടിനെക്കുറിച്ചും, നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും ധവളപത്രം ഇറക്കണമെന്ന് ബി.ജെ.പി പട്ടികജാതി/വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡ്ന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ശിശുമരണം നടന്ന ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയില്‍ നടന്ന കോടികളുടെ ആദിവാസി ഫണ്ട് വെട്ടിപ്പിനെപ്പറ്റിയും, ശിശു മരണങ്ങളെക്കുറിച്ചും കേന്ദ്രപട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ജുവല്‍ ഓറം, ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി എന്നിവര്‍ക്ക് പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ഇടതു വലതു മുന്നണികളുടെ ആദിവാസി വഞ്ചനക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ വേണ്ടി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14-ന് അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിനു മുന്നില്‍ ‘ആദിവാസി സംരക്ഷണ സത്യഗ്രഹസമരം’ സംഘടിപ്പിക്കുമെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: