വൈറ്റില: കൊച്ചി മെട്രോ റെയില്‍വേ വൈറ്റിലയില്‍ നിന്നും പേട്ടയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി തുടരുന്ന സ്ഥലമെടുപ്പ് നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ സത്യഗ്രഹം അനുഷ്ഠിച്ചു .
ഒന്നര വര്‍ഷത്തിനുളളില്‍ ഒരുഡസനിലേറെ തവണ ഇവിടെ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരും റവന്യു അധികൃതരും സ്ഥലമളവ് നടത്തിയെങ്കിലും കൊച്ചി മെട്രോയുടെ കൂടിയുളള ആവശ്യം പരിഗണിച്ചുളള റോഡിന്റെ സ്ഥലമെടുപ്പ് പൂര്‍ത്തിയാകാത്തതാണ് പ്രതിഷേധത്തിന് കാരണം.
വൈറ്റില ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍, 49ാം ഡിവിഷന് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ നടത്തിയ സത്യഗ്രഹം പരിസ്ഥിതി പ്രവര്ത്തകന് സി.ആര്.നീലകണ്ഠന് ഉദ്ഘാടനം ചെയ്തു.
വൈറ്റിലയില്‍ നിന്നും പേട്ടവരെയുളള 3കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഇരുഭാഗത്ത്നിന്നും തുല്യമായി സ്ഥലമെടുത്ത് റോഡിന്റെ വീതി 26 മീറ്ററാക്കുവാനാണ് സര്ക്കാര്തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെയാണ് പദ്ധതി. ഇതനുസരിച്ച് നൂറ് കണക്കിന് കുടുംബങ്ങളുടേയും സ്ഥാപനങ്ങളുടേയും സ്ഥലം ഏറ്റെടുക്കുകയും പ്രദേശത്തെ ഭൂമിക്രയവിക്രയം സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെതിരിക്കുകയാണ്.
റോഡ് വികസനത്തിന് സ്ഥലം വിട്ട് കൊടുത്തവരുടെ പാക്കേജ് പ്രഖ്യാപിക്കുകയോ ഭുവില നല്‍കുകയോ ചെയ്യാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ വിഷമത്തിലാണ്. പെണ്മക്കളുടെ വിവാവാഹാദികാര്യങ്ങള് പലതും സര്‍ക്കാരിന്റെ നടപടികളിലെ അനിശ്ചിതത്വം മുലം മുടങ്ങിയിരിക്കുകയാണ്.
വികസനത്തിന്റെ പേരില്‍ സ്ഥലം ഫ്രീസ് ചെയ്തിട്ടിരിക്കുന്നതിനാല്‍ ഭുമി വില്പനയും,കേടുവന്ന വീടുകള്‍ പുതുക്കിപ്പണിയുന്നതിനും സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് കുടുംബങ്ങള്‍ക്ക് മാറുന്നതിനും കഴിയാത്ത അവസ്ഥയാണ്. സ്ഥലവിലനല്കുവാന് സര്‍ക്കാരിന്റെ പക്കല്‍ പണമില്ലാത്തതാണ് കാരണം.
എന്നാല്‍ പദ്ധതി കൊച്ചി മെട്രോയെ ഏല്പിച്ച് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന ജനങ്ങളുടെ ആവശ്യം സര്‍ക്കര്‍ സ്വീകരിക്കാത്തത് പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: