ന്യൂദല്‍ഹി: വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന പാകിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇന്ത്യ ഗ്ലോബല്‍ ഫോറം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടക്കണം എന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍ അതിന് ഇന്ത്യ മാത്രം സമാധാനപരമായ സാഹചര്യം സൃഷ്ടിച്ചാല്‍ പോര. പാകിസ്ഥാനും അതിനായി മുന്‍കൈ എടുക്കണം. അല്ലാത്തപക്ഷം ചര്‍ച്ചകള്‍ വഴിമുട്ടുകയേയുള്ളൂവെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാക്കിസ്ഥാന് നിര്‍ബാധം തുടരുകയാണ്. പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടക്കണം എന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍ അതിന് ഇന്ത്യ മാത്രം സമാധാനപരമായ സാഹചര്യം സൃഷ്ടിച്ചാല്‍ പോര. പാകിസ്ഥാനും അതിനായി മുന്‍കൈ എടുക്കണം. അല്ലാത്തപക്ഷം ചര്‍ച്ചകള്‍ വഴിമുട്ടുകയേയുള്ളൂവെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അതിന് മുമ്പ്് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു.
കാശ്മീരില്‍ സമാധാനപരമായ തിരഞ്ഞെടുപ്പ് നടക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടാവരുത്. കാശ്മീരിലുണ്ടായ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ സൈനികരെയും ജെയ്റ്റ്ലി അഭിന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: