ബോധായനന്റെ വേദാന്ത സൂത്രഭാഷ്യം ഇതിനെ അവലംബിച്ചാണ് രാമനുജന്‍ തന്റെ ശ്രീഭാഷ്യം രചിച്ചിട്ടുള്ളത്.
ശങ്കരാചാര്യര്‍ ഇതിനെ പരാമര്‍ശിക്കുക മാത്രമല്ല, തന്റെ ഭാഷ്യത്തില്‍ അവിടവിടെ ഭാഗികമായി ഉദ്ധരിക്കുകകൂടി ചെയ്തിട്ടുണ്ട്. ഇതിനെപ്പറ്റി സ്വാമി ദയാനന്ദന് വിസ്തൃതമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇങ്ങനെയെല്ലാമുള്ള ആ ഭാഷ്യത്തിന്റെ ഒറ്റ പ്രതിപോലും കാണുവാന്‍ ഭാരതമൊട്ടുക്കു സഞ്ചരിച്ചിട്ടും എനിക്ക് സാധിച്ചില്ല.
ചിതല് തിന്ന ഒരു കയ്യെഴുത്തുപ്രതി കൈവന്നതില്നിന്നാണ് രാമാനുജന് തന്നെയും തന്റെ ഭാഷ്യം രചിച്ചതെന്നു പറയപ്പെടുന്നു. വേദാന്തസൂത്രങ്ങള്ക്കു ബോധായനന്‍ രചിച്ച ഈ ഭാഷ്യത്തിന്റെ കാര്യംതന്നെ ഇത്രമാത്രം അനിശ്ചിതത്വാന്ധകാരത്തിലാണ്ടിരിക്കെ, ഗീതയ്ക്ക് ഒരു ബോധായന ഭാഷ്യമുണ്ടായിട്ടുണ്ടെന്ന വാദം കേവലം നിഷ്പ്രയോജനമാണ്. ശങ്കരാചാര്യരാണ് ഗീതയുടെ രചയിതാവെന്നും അവിടുന്നാണ് മഹാഭാരതത്തിന്റെ ഇടയ്ക്ക് അതിനെ ചേര്ത്തുവെച്ചതെന്നും ചിലര്‍ അനുമാനിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: