തിരുവനന്തപുരം: പാര്‍ട്ടി വിട്ടുപോകുന്നവരെ ഉന്മൂലനം ചെയ്യുകയും രാഷ്ട്രീയമായി ഇല്ലാതാക്കുകയും ചെയ്യുന്ന സിപിഎം മുഷ്കിനെ അതിജീവിച്ച ആദ്യനേതാവാണ് എം.വി. രാഘവനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു.
സിപിഎമ്മിന്റെ ജീര്‍ണ്ണതയ്ക്കും അപചയത്തിനുമെതിരെ നേതൃത്വത്തോട് കലഹിച്ച് പുറത്ത് പോകുന്നതിന് സിപിഎമ്മുകാര്‍ക്ക് വഴികാട്ടിയായതും എം.വി. രാഘവനാണ്.
സിപിഎമ്മില്‍ നിന്ന് വിഘടിച്ച് വന്ന് സ്വന്തമായി രാഷ്ട്രീയ നിലനില്‍പ്പ് അദ്ദേഹം രൂപപ്പെടുത്തി ഉന്മൂലന രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ നേരിട്ട്കൊണ്ടാണ് അദ്ദേഹം പിടിച്ച് നിന്നത്.
എതിരാളികളെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്ന സിപിഎം നയത്തെ രാഷ്ട്രീയത്തില്‍ നിലനിന്നുകൊണ്ടു തന്നെ എതിര്‍ത്ത് തോല്പിച്ച നേതാവിനെയാണ് എംവിആറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും വി. മുരളീധരന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: