പാലക്കാട്: അട്ടപ്പാടിയില്‍ മൂന്നുമാസം പ്രായമുള്ള കുട്ടിമരിച്ചു. ഷോളയൂര്‍ ഊരിലെ വളര്മതിജടയന് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ജനിക്കുമ്പോള്‍ കുട്ടിക്ക് 920 ഗ്രാം മാത്രമായിരുന്നു ഭാരം. ഇന്ന് മന്ത്രിതല സംഘം അട്ടപ്പാടിയില്‍ എത്തിയതിനിടെയാണ് സംഭവം. ഈ കുട്ടിയുടെ തല ഭാരമുള്ളതായിരുന്നെന്നാണ് പറയുന്നത്.
അതിനിടയില്‍ അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടച്ചുനീക്കുമെന്ന വാക്കു പാലിക്കാന്‍ സര്‍ക്കാരിന് ആയിട്ടില്ല. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് പറഞ്ഞും സര്‍ക്കാര്‍ ആദിവാസികളെ പറ്റിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പുതൂര്‍ പഞ്ചായത്തിലെ പാലൂര് ഊരിലെ കുമാറിന്റെയും ലക്ഷ്മിയുടെയും നവജാതശിശു മരിച്ചത് 2013 സപ്തംബര്‍ 16നാണ്. പോഷകാഹാരക്കുറവുള്ള കുഞ്ഞിന് വെറും 600 ഗ്രാം ആയിരുന്നു തൂക്കം. പാലൂരില്‍ നടന്ന ആദ്യ ശിശുമരണമായിരുന്നു അത്. കുമാര്‍ലക്ഷ്മി ദമ്പതികളുടെ കുഞ്ഞിന് പിന്നാലെ ഏഴ് ശിശുമരണങ്ങള്‍ കൂടി പാലൂര് ഊരില്‍ ഉണ്ടായി. മന്ത്രിമാരും ജനപ്രതിനിധികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും പാലൂരിലെത്തി. ശിശുമരണം ദേശീയ ശ്രദ്ധ നേടിയതോടെ കേന്ദ്രമന്ത്രി ആയിരുന്ന ജയറാം രമേശ് അടക്കം ഊരിലെത്തി ഈ ആദിവാസി കുടുംബത്തെ സന്ദര്‍ശിച്ചു. അന്ന് നടത്തിയ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: