അട്ടപ്പാടി: ശിശുമരണങ്ങള്‍ തുടരെ നടക്കുന്ന അട്ടപ്പാടി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടുകോടി രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. ആദിവാസി കുടുംബങ്ങള്‍ക്ക് സൗജന്യറേഷന് അനുവദിക്കും. ഡിസംബര്‍ അഞ്ചിനു മുമ്പ് സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനമാരംഭിക്കാനും തീരുമാനമായി, കുടുംബശ്രീക്കായിരിക്കും ഇതിന്റെ ചുമതല. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.
ഐ.എ.എസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കുന്ന കാര്യം പരിഗണിക്കും. ശബരിമല സീസണുശേഷം ഒരു 108 ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കും.
കുട്ടികള്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു. ശിശു മരണത്തിന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്ന മന്ത്രിതലസംഘമാണ് അടിയന്തിര സഹായം പ്രഖ്യാപിച്ചത്.
മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, എം.കെ. മുനീര്‍ എന്നിവരടങ്ങിയ സംഘമാണ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: