ന്യൂദല്‍ഹി: ഡി.എം.കെ എംപി കനിമൊഴിക്കെതിരായ ജാമ്യമില്ലാ വാറന്റ് കോടതി റദ്ദാക്കി. തിങ്കളാഴ്ചയായിരുന്നു പ്രത്യേക കോടതിയുടെ ഉത്തരവ്.
2ജി സ്പെക്ട്രം കേസിന്റെ വിചാരണ കാലയളവില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിന് പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി.സെയിനിയാണ് കനിമൊഴിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
ഡിസംബര്‍ പത്തെമ്പതിന് മുമ്പ് കനിമൊഴി നേരിട്ടോ അഭിഭാഷകന് മുഖേനയോ ഹാജരാകണമെന്നായിരുന്നു വാറന്റ്. എന്നാല്‍ കോടതിക്ക് മുമ്പാകെ പിന്നീട് ഹാജരായ കനിമൊഴി മാപ്പ് അപേക്ഷ നല്‍കിയതോടെ വാറണ്ട് റദ്ദാക്കുകയായിരുന്നു.
കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് ഡിസംബര്‍ പത്തൊമ്പതിലേക്ക് മാറ്റി. കോടതിയിലുണ്ടായിരുന്ന എ. രാജയും, അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്.കെ. ചന്ദോലിയയും മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹൂര, സ്വാന് ടെലികോം കമ്പനിയുടെ പ്രതിനിധികളായ ഷാഹിദ് ബാല്‍വ, വിനോദ് ഗൊയങ്ക എന്നിവര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് അഭിഭാഷകര്‍ മുഖാന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: