തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ ഹോട്ടല്‍ മാനേജര്‍ എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തു. അന്വേഷണ വിവരങ്ങളും മൊഴിയും ചോരരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്കി.
ഡ്രൈവര്‍ അമ്പിളി, കിഴക്കേകോട്ടയിലെ രാജധാനി ഹോട്ടല്‍ മാനേജര്‍ ശ്യാംമോഹന് എന്നിവരുടെ മൊഴിയാണ് എടുത്തത്. ബാറുടമകള്‍ ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ ബിജു രമേശ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.
അതേസമയം മന്ത്രി മാണിക്ക് പണം നല്കിയ ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ അഞ്ച് ഭാരവാഹികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ ബാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് വീണ്ടും മന്ത്രി കെ. ബാബു അറിയിച്ചു. ഇതിനായി എജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോഴ ആരോപണത്തില്‍ തെളിവുകളുണ്ടെങ്കില്‍ ബിജു രമേശ് ഹാജരാക്കട്ടെയെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: