കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് ചൂണ്ടിക്കാട്ടി ബിഹാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
മാതാപിതാക്കളുടെ സമ്മതത്തോടെയും അനുവദാത്തോടെയുമാണ് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത്. സൗജന്യ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും ലഭിക്കുമെന്നതിനാലാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ബിഹാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ബിഹാര്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ എല്ലാം തന്നെ വെളിപ്പെട്ടിട്ടുള്ളതാണെന്നും ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കുട്ടികളെ കടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് ബിഹാര്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: