റാഞ്ചി:ഝാര്‍ഖണ്ഡിലെ വനമേഖലയില്‍ നിന്നും വന്‍ സ്ഫോടകശേഖരം പിടികൂടി. 1500 ഓളം സ്ഫോടക ശേഖരവും, 200 പ്രഷര്‍ കുക്കറുകളും, പന്ത്രണ്ടോളം ബോംബുകളുമാണ് സുരക്ഷാ സൈന്യം കണ്ടെടുത്തത്. സുരക്ഷാസൈന്യത്തെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍ വന്‍തോതില്‍ ബോംബുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
ലതേഹാര്‍ ഉള്‍പ്പെടെ 12 അസംബ്ലി മണ്ഡലത്തിലേക്ക് അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടക ശേഖരം പിടികൂടുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളെല്ലാം മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഈ മാസം 25-നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്.
മാവോയിസ്റ്റ് ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഝാര്‍ഖണ്ഡ് പോലീസിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനിടെ ആക്രമണം നടത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയതില്‍ നിന്നും സൂചന ലഭിക്കുന്നത്. ഇതേതുടര്‍ന്ന് ലതേഹര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ പ്രദേശങ്ങളിലും തെരഞ്ഞെുടുപ്പിനു മുമ്പായി വലിയ തോതില്‍ തെരച്ചില്‍ നടത്തുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: