തൃശൂര്‍: അട്ടപ്പാടിയില്‍ അടിക്കടിയുണ്ടാകുന്ന ശിശുമരണത്തിനെതിരെ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. അട്ടപ്പാടിയില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്, ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതുള്പ്പെടെയുള്ളവയില് സര്‍ക്കാര്‍ വകുപ്പുകള്‍ ഗൂരുതര വീഴ്ചവരുത്തുന്നതായും കമ്മീഷനംഗം ജസ്റ്റിസ് ആര്. നടരാജന് വ്യക്തമാക്കി.
ശിശുമരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും കമ്മീഷന് ഉത്തരവിട്ടു. സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡി.ഐ.ജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പാലക്കാട് ജില്ലാ കലക്ടറെ എതിര്കക്ഷിയാക്കിയുള്ളതാണ് പരാതി.
ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനും, ആദിവാസിക്കുട്ടികളുടെ വളര്‍ച്ചക്കും വിദ്യഭ്യാസത്തിനും കോടികളാണ് സര്‍ക്കാര്‍ അട്ടപ്പാടിയില്‍ ചിലവഴിക്കുന്നത്. എന്നാല്‍ ഇത് വേണ്ടവിധത്തിലല്ല ചിലവിടുന്നതെന്നും, ഇത് പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതും കലക്ടറാണെന്നും ചൂണ്ടിക്കാണിച്ചാണ് കലക്ടറെ എതിര്‍കക്ഷിയാക്കിയിട്ടുള്ളത്. മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ്ജ് വട്ടുകുളത്തിന്റെ പരാതിയിലാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: