ആദ്യമായി ധാര്മ്മികബോധമാണു നിങ്ങളില്‍ ഉദിക്കേണ്ടത്. എല്ലാ പ്രവര്‍ത്തികളും ഇൗശ്വരന് ശ്രദ്ധിക്കുന്നുണ്ടെന്നുള്ള ഭയം ഉണ്ടായിരിക്കണം. ഗുണങ്ങള്‍ക്കതീതമായി ബുദ്ധി ഉയര്‍ന്നാല്‍ മാത്രമേ സാക്ഷി ചൈതന്യത്തെപറ്റിയുള്ള ബോധം ഉദിക്കയുള്ളൂ. അതുവരെ ധാര്‍മ്മികബോധമാണ് നിങ്ങളെ ധര്‍മ്മപഥത്തില്‍ നയിക്കുന്നത്.
ഒരു ബ്ലോട്ടിംഗ് പേപ്പര്‍ മഷി ഒപ്പി എടുക്കുന്നതുപോലെ ചിത്തം ദുസ്സംഗംമൂലം പാപമുദ്രിതമായിരിക്കും. സാധകന് ഏത് സന്ദര്‍ഭത്തിലും പ്രയോഗിക്കാന്‍ ഉതകുന്ന നിശിതമാക്കപ്പെട്ട വിവേകാത്മബുദ്ധിയോടെ അങ്ങേയറ്റം ജാഗരൂകനായി വര്‍ത്തിക്കണം.
ഗുരുവിന്റെ മഹാവാക്യത്തില്‍ സമ്മാനിതനായ ജ്ഞാനമാണ് നിങ്ങളുടെ ഏറ്റവും അനര്‍ഘ സമ്പത്ത്. യജ്ഞവേദിയില്‍ കൊളുത്തിയ ഭദ്രദീപം കാറ്റും മറ്റ് സാഹചര്യങ്ങളും കെടുത്താതിരിക്കാന്‍ നിങ്ങള്‍ സംരക്ഷിക്കുന്നതുപോലെ ഗുരു കൊളുത്തിയ ജ്ഞാന ജ്യോതിസ്സിനെ നിങ്ങള്‍ സംരക്ഷിക്കണം.
നിങ്ങളുടെ വിലയേറിയ രത്നം അലമാരയില്‍ ഭദ്രമായി സൂക്ഷിക്കുന്നതുപോലെ ജ്ഞാനനിധിയെ ശ്രദ്ധയാകുന്ന അലമാരയില്‍ സൂക്ഷിക്കണം.
നിങ്ങളുടെ സ്വന്തം വളപ്പിലെ മണ്ണിനടിയില്‍ നിക്ഷേപം ഒളിഞ്ഞ് കിടപ്പുണ്ട്. പക്ഷേ, നിങ്ങള്‍ അമ്മയെ കണ്ടെത്തുന്നതുവരെ നിര്‍ദ്ധനരായി കഴിയേണ്ടിവരും. ആ നിക്ഷേപം എവിടെയാണ് വര്‍ണിക്കുന്നതെന്നു നിങ്ങള്‍ കണ്ടെത്തണം.
ഭൂമി കുഴിച്ച് നോക്കാന്‍ തുനിയണം നല്ല ക്ഷമയും അനിവാര്യമാണ്. അല്പനേരത്തെ അദ്ധ്വാനത്തിനുശേഷം അലസതകൊണ്ടും നിരാശകൊണ്ടും സംശയംകൊണ്ടും ആശ്രമത്തില്‍നിന്നു പിന്തിരിയുകയാണെങ്കില് നിങ്ങള്‍ക്ക് ഉപഗുപ്തമായ നിധി എങ്ങനെ നേടാന്‍ കഴിയും! ആ നിക്ഷേപം എവിടെ സ്ഥിതിചെയ്യുന്നതെന്നും ആദ്യം കണ്ടെത്തുക.
ഇതുതന്നെയാണു ആത്മജ്ഞാനം അനേ്വഷിക്കുന്നവരുടെ സ്ഥിതിയും നിങ്ങളുടെ ഹൃദയത്തില്തന്നെയാണു അത് വര്‍ത്തിക്കുന്നത്. ഹൃദയഗഹ്വരം പ്രകൃതിയുടെ പഞ്ചകോശങ്ങളാല്‍ ആവൃതമായി കഴിയുന്നു. ബുദ്ധിതന്നെ ആ കോശങ്ങളില്‍ ഒന്നാണെങ്കിലും മറ്റു കോശങ്ങളെ വിവേചിച്ചറിയാന്‍ ബുദ്ധിയുടെ സഹായം വേണ്ടതുണ്ട്. ബുദ്ധിക്ക് അതിന്റെ ശക്തിയില്‍ തത്വങ്ങള്‍ ഗ്രഹിക്കാനും മനസ്സിനെ ശ്രദ്ധിക്കാനും കഴിയും. പക്ഷേ കോശങ്ങളുടെ ഉള്ളിലേക്ക് കടന്ന് കാണാനും അവയെ നിരസിക്കാനും ഹൃദയത്തില്‍ നിന്നുദിക്കുന്ന പ്രകാശം ആവശ്യമാണ്.
– ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: