ആറന്മുള: ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദ്രസിംഗ് ഹൂഡ നടത്തിയ ഭൂമികുംഭകോണത്തേക്കാള് വലിയ അഴിമതിയാണ് ആറന്മുളയില് മുഖ്യമന്ത്രി നടത്തിയതെന്ന് ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്. ബിജെപി ആറന്മുള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൈതൃകഭൂമി സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിയാനയില്‍ മൂന്ന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് നിസാരവിലയ്ക്ക് റോബര്‍ട്ട വാദ്രയ്ക്ക് കൈമാറിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടി 50 ഏക്കര്‍ ഭൂമിയാണ് വിമാനത്താവള കമ്പനിക്ക് നിസ്സാരവിലയ്ക്ക് വില്ക്കുവാന് തീരുമാനിച്ചത്. ഈ കമ്പനിയില്‍ വാദ്രയ്ക്ക് പങ്കാളിത്തമുണ്ടെന്നാണ് ആരോപണം.
പൊതുജനങ്ങള്‍ക്ക് ആവശ്യമില്ലാത്തതും ഹൈക്കോടതിയും ഹരിതട്രൈബ്യൂണലുമടക്കം നിയമവിരുദ്ധമാണെന്ന് പറഞ്ഞ വിമാനത്താവള കമ്പനിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ഭൂമി കൈമാറുന്നത്. മണ്ണും പെണ്ണും, പണവും ഉപയോഗിച്ചുള്ള അഴിമതിയാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി ആറന്മുള മണ്ഡലം പ്രസിഡന്റ് അശോകന്‍കുളനട അദ്ധ്യക്ഷതവഹിച്ചു. ദേശിയ സമിതിയംഗം വി.എന്‍.ഉണ്ണി, ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍, ബി.രാധാകൃഷ്ണമേനോന്, പ്രദീപ് ചെറുകോല്‍, ഷാജി.ആര്.നായര്‍, പ്രസാദ് എന്‍.ഭാസ്ക്കരന്‍, കെ.കെ.ശശി, ബിന്ദുപ്രസാദ്, ശോഭനാ അച്യുതന്, അജിത്ത് പുല്ലാട്, എം.അയ്യപ്പന്‍കുട്ടി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: