കൊച്ചി: ഇന്ത്യയിലെ പ്രഥമ പ്രകൃതി വാതക കമ്പനിയായ ഗെയില്‍ ഇന്ത്യയുടെ ദി ഫാസ്റ്റസ്റ്റ് ഇന്ത്യന്‍ ടാലന്റ് ഹണ്ടില്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ദീപക് മേനോനും കവിത രവീന്ദ്രനാഥും വേഗതയേറിയ താരങ്ങളായി. ദീപക് മേനോന് 100 മീറ്റര്‍ 12.60 സെക്കന്‍ഡില്‍ പിന്നിട്ടപ്പോള്‍ കവിത 14.37 സെക്കന്‍ഡുകൊണ്ടാണ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
200 മീറ്റര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രോഹിത് പോള്‍ ഷാജി ഒന്നാം സ്ഥാനവും വിഷ്ണു ഷിബു രണ്ടാം സ്ഥാനവും രോഹിത് ജോണ്‍ മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാര്‍ത്തിക ഷിബു ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഐറിന് മറിയ സാറാ രണ്ടാം സ്ഥാനത്തും മിറിയം ആന്‍ മൂന്നാം സ്ഥാനത്തും എത്തി.
ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ ലിഖില്‍ കലാധരന്‍ ഒന്നാം സ്ഥാനവും ജോഷ്വാ എബ്രഹാം രണ്ടാം സ്ഥാനവും ആല്‍ബി ഗിരീഷ് മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാര്‍ത്തിക ഷിബുവിനാണ് ഒന്നാം സ്ഥാനം. മിറിയം ജോസഫ് രണ്ടാം സ്ഥാനവും അന്ന തോമസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊച്ചി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ 25 സ്കൂളുകളില്‍ നിന്നായി 250 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഇന്ത്യയിലെ 19 നഗരങ്ങളിലെ 3000 സ്കൂളുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. 12-14 പ്രായപരിധിയില്‍പെട്ട കുട്ടികള്‍ക്കാണ് പ്രവേശനം. സമയത്തിന്റേയും വേഗതയുടേയും അടിസ്ഥാനത്തില്‍ ഇവരില്‍ നിന്ന് എട്ട് താരങ്ങള്‍ക്ക് ഡിസംബര്‍ 14 ന് ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ ഫൈനലില്‍ മാറ്റുരയ്ക്കാം.
രാജ്യത്തിനുവേണ്ടി പുതിയൊരു മില്‍ഖാ സിങ്ങിനെ കണ്ടെത്തുകയും 2020 ടോക്കിയോ ഒളിംപിക്സില്‍ സ്പ്രിന്റ് ഇനങ്ങളില്‍ മെഡല്‍ നേടാന്‍ പരിശീലനം ലഭ്യമാക്കുകയുമാണ് ഗെയില്‍ ടാലന്റ് ഹണ്ടിന്റെ ലക്ഷ്യം. ഇതിഹാസതാരം, പറക്കും സിംഗ് പത്മശ്രീ മില്‍ഖാസിംഗ് ആണ് പരിപാടിയുടെ മുഖ്യ ഉപദേഷ്ടാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: