മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ ടീമിനെയാണ് സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന് കമ്മറ്റി ഇന്നലെ പ്രഖ്യാപിച്ചത്.
കര്‍ണാടകയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലോകേഷ് രാഹുലും ഉത്തര്‍പ്രദേശ് ലെഗ്സ്പിന്നര്‍ കരണ്‍ ശര്‍മ്മയുമാണ് ടീമിലെ പുതുമുഖങ്ങള്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് റെയ്നയും ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. 2012 സപ്തംബറിലാണ് റെയ്ന അവസാനമായി ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് കളിച്ചത്.
പരിക്കേറ്റ മഹേന്ദ്ര സിങ് ധോണിയുടെ അസാന്നിധ്യത്തില്‍ വിരാട് കോഹ്ലി ആയിരിക്കും ആദ്യ ടെസ്റ്റില്‍ ടീമിനെ നയിക്കുക. പകരം ആദ്യ ടെസ്റ്റിനുള്ള ടീമില്‍ നമന്‍ ഓജയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍കുമാര്‍, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, വരുണ്‍ ആരോണ്‍ എന്നിവരെ ടീമിലെടുത്തിട്ടുണ്ട്. സ്പിന്‍ ബൗളിംഗ് നിയന്ത്രിക്കുക ആര്. അശ്വിനും രവീന്ദ്ര ജഡേജയുമായിരിക്കും.
2013-14 സീസണില്‍ ആഭ്യന്തര ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാണ് രാഹുല്‍. കഴിഞ്ഞ ദിവസം സമാപിച്ച ദുലീപ് ട്രോഫി ഫൈനലില്‍ ദക്ഷിണ മേഖലയ്ക്കായി രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയതോടെയാണ് ടെസ്റ്റ് ടീമിലേക്കുള്ള വഴി തുറന്നത്.
ഈ മാസം 21 നാണ് ഇന്ത്യന്‍ ടീം പര്യടനത്തിനായി പോകുന്നത്.
ബോര്‍ഡര്‍-ഗാവാസ്കര്‍ ട്രോഫിക്കായുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബര്‍ നാലിന് ബ്രിസ്ബെയ്നില്‍ ആരംഭിക്കും.
ടെസ്റ്റ് ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശിഖര്‍ ധവാന്, മുരളി വിജയ്, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, സുരേഷ് റെയ്ന, വൃദ്ധിമാന്‍ സാഹ, നമാന്‍ ഓജ (ആദ്യ ടെസ്റ്റ് ടീമില്‍ മാത്രം), ആര്. അശ്വിന്, കരണ്‍ ശര്‍മ്മ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍.
ശ്രീലങ്കക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയും ഇന്നലെ പ്രഖ്യാപിച്ചു.
ശ്രീലങ്കക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ രോഹിത് ശര്‍മ്മ, റോബിന് ഉത്തപ്പ, വിനയ് കുമാര്‍, കേദാര്‍ ജാദവ് എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്, അമിത് മിശ്ര, മുരളി വിജയ്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, റോബിന് ഉത്തപ്പ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ്മ, ആര്. അശ്വിന്, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി, വിനയ്കുമാര്‍, കേദാര്‍ ജാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: