ബിലാസ്പൂര്‍: ഛത്തിസ്ഗഢില്‍ സര്‍ക്കാര്‍ നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പില്‍ പങ്കെടുത്ത എട്ട്
പേര് മരിച്ചു.52 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് ബിലാസ്പൂര്‍. താഖത്പൂരില്‍ പെന്‍ഡാരി മേഖലയിലാണ് ശനിയാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രാലയം വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകള്‍ നടത്തിയത്. 52 പേര്‍ക്ക് ഛര്‍ദ്ദി, കഠിനമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ശസ്ത്രക്രിയയില്‍ അലംഭാവം ഒന്നും നടന്നിട്ടില്ലെന്ന് ക്യാമ്പു നടത്തിയ അധികൃതര്‍ വിശദ്ദീകരിച്ചു.സംഭവത്തെ കുറിച്ച് സംസ്ഥാന ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: