തിരുവനന്തപുരം: കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന തട്ടിപ്പില്‍ മുന്‍ വിസിക്കും പ്രോ വിസിക്കുമെതിരെ പ്രോസിക്യൂഷന് നടപടി. നിയമനം നടന്ന കാലത്ത് വി.സിയായിരുന്ന ഡോ. എം.കെ. രാമചന്ദ്രന് നായര്‍, പി.വി.സിയായിരുന്ന. ഡോ. വി. ജയപ്രകാശ് എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യുക.
ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ തന്റെ അനുമതി വേണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അനുമതി ആവശ്യപ്പെട്ട ഫയല്‍ ഗവര്‍ണര്‍ മടക്കിയിരുന്നു. ഇവരെ കൂടാതെ അന്ന് സര്‍വകലാശാലാ രജിസ്ട്രാറും പിന്നീട് എസ്.സി.ഇ.ആര്.ടി ഡയറക്ടറുമായ കെ.എ. ഹാഷിം, മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്,എം.പി. റസ്സല്‍, കെ.എ. ആന്‍ഡ്രു എന്നിവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിക്കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് വ്യക്തമായതോടെ പ്രോസിക്യൂഷന് പുതിയ വിജ്ഞാപനം ഇറക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്കി. സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ആദ്യ മൂന്ന് പേരും സിപിഎം നേതാക്കളാണ്. 2008 മേയില്‍ നാല്പതിനായിരത്തോളം പേര് എഴുതിയ അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ചശേഷം റാങ്ക്പട്ടിക അട്ടിമറിച്ച് രാഷ്ട്രീയക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും അടുപ്പക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: