അട്ടപ്പാടി: അട്ടപ്പാടിയിലെ പാക്കേജുകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കേജിന്റെ ഫലപ്രദമായ നടത്തിപ്പ് നാളെ ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. പാക്കേജിന്റെ ഫലപ്രദമായ നടത്തിപ്പ് നാളെ ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ ശിശു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത് പതിവാണ്. എന്നാല്‍ ഇവയുടെയൊന്നും ഗുണം ആദിവാസികള്‍ക്ക് ലഭിക്കാറില്ല. പാക്കേജുകള്‍ നടപ്പാകാതെ വരുന്ന സാഹചര്യത്തില്‍ 15 ദിവസത്തിലൊരിക്കല്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരാനും തീരുമാനമായിട്ടുണ്ട്്.
അട്ടപ്പാടിയിലെ മുഴുവന്‍ ആദിവാസികള്‍ക്കും വീടു വച്ച് നല്‍കുമെന്ന് ജോസഫിനൊപ്പമുണ്ടായിരുന്ന മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. സര്‍ക്കാര്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്കിയ സാഹചര്യത്തില്‍ എം.ബി.രാജേഷ് എം.പിയും ഈശ്വരി രേശനും സമരം അവസാനിപ്പിക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: