ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇനി മുതല്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് തെരഞ്ഞെടുപ്പുകളില്‍ ജനവിധി തേടുന്നവര്‍ വീട്ടില്‍ ശൗചാലയമുണ്ടെന്ന് സത്യവാങ്മൂലം നല്‍കണം.
നിലവിലുള്ള ജനപ്രധിനിധികള്‍ വീട്ടില്‍ ശൗചാലയം ഉണ്ടെന്ന് ഉറപ്പാക്കി ആറു മാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും സംസ്ഥാന റോഡ്, ബില്‍ഡിങ് വകുപ്പു മന്ത്രി നിധിന് പട്ടേല്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ നിയമ ഭേദഗതി ബില്‍ 2014 ഗുജറാത്ത് നിയമസഭ ഇന്നലെ ഐകകണ്ഠേന പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: