സ്വാഭാവികമായും പ്രപഞ്ചഗതിതന്നെ പ്രദക്ഷിണമാകയാല് കേന്ദ്രത്തിലേക്ക് നമ്മിലൂടെ ഒരു ആകര്‍ഷണശക്തി ഉണ്ടാകുന്നുണ്ട്.
ലോകഗോളത്തില്‍ എല്ലാം ഈ നിയമത്തെ അനുസരിക്കുമ്പോള്‍ ഒരു ചൈതന്യവത്തായ ക്ഷേത്രത്തിനോ ബിംബത്തിനോ, തീര്‍ത്ഥത്തിനോ, ഗുരുവിനോ, വ്യക്തിക്കോ വസ്തുവിനോ വലംവെയ്ക്കുമ്പോള്‍ നാം അറിയാതെ ആ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കപ്പെടും. ഇപ്രകാരം ഈശ്വരനുമായുള്ള സമ്പര്‍ക്കം ഉണ്ടാവുകയാല്‍ ഓരോ പദത്തിലും പാപങ്ങള്‍ നശിക്കും എന്നു പറയപ്പെടുന്നു. തന്നെയുമല്ല, ഗമനംകൊണ്ട് നാം ഈ സംസാര ചക്രത്തെ ചുറ്റിക്കൊണ്ടിരിക്കുകയാണ്.
ജനനമരണാദികള്‍ ഒരു ചക്രംപോലെയാകുന്നു. ഇത് അപ്രദക്ഷിണഗമനമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാകും. കാരണം നാം കാലത്തിലൂടെ മുന്നോട്ടു ഗമിക്കുന്നതായി അറിയുമ്പോള്‍ അത് സാദ്ധ്യമാകാന്‍ നാം പിന്നോട്ട് പ്രദക്ഷിണം വെച്ചാലേ മുന്നില്‍ എത്തുകയുള്ളുവെന്ന് കാണാം.
ഈ പിന്നിലേക്കുള്ള പ്രദക്ഷിണം വെയ്പ് എത്രയായാലും അപ്രദക്ഷിണക്രമത്തിലേ സാദ്ധ്യമാവുകയുള്ളൂ. ഇങ്ങനെ, മുന്നിലെത്തുന്നു എന്നു നമുക്കു കാലത്തിലൂടെ ബോധ്യപ്പെട്ടാല്‍ വാസ്തവത്തില്‍ അപ്രദക്ഷിണമാണെന്നും അത് ബ്രഹ്മത്തില്‍ നിന്നുമുള്ള ഇറക്കമാണെന്നും കാണാം.
ഇതു പരിഹരിക്കാന്‍ നാം പ്രദക്ഷിണം വെയ്ക്കുമ്പോള്‍ മുന്നോട്ടുനടന്നാലും എത്തുന്നത് ആദ്യം പിന്നില്‍ ആയിരുന്ന സ്ഥാനത്താകുന്നു. ഇത് കാലത്തിനു പിന്നിലേക്കുള്ള ഗമനമായി കാണുകയാല്‍ ബ്രഹ്മത്തിലേക്കുള്ള ഗമനമായും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: