ന്യൂദല്‍ഹി: യാത്രികരുടെ സുരക്ഷയ്ക്കും സന്തോഷത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് പുതിയ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു. രാജ്യത്തെ ഏറ്റവും വലിയ തൊഴില്ശക്തിയായ റെയില്‍വെ ജീവനക്കാരുടെ ക്ഷേമത്തിനും പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റെയില്‍വെയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ മാറ്റംവരുത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചുകഴിഞ്ഞു. റെയില്‍ സുരക്ഷ, യാത്രക്കാരുടെ സുരക്ഷ, സേവനം എന്നീ മേഖലകളില്‍ ആശങ്ക വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷിതത്വത്തിനും മെച്ചപ്പെട്ട സേവനങ്ങള്‍ക്കുമാണ് പ്രാധാന്യം, സുരേഷ് പ്രഭു പറഞ്ഞു.
റെയില്‍വേയെ മാറ്റിമറിക്കാന്‍ ഈ സര്‍ക്കാര്‍ എന്തു ചെയ്യുന്നെന്നു കാത്തിരുന്നു കാണുക. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി റെയില്‍വേയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. റെയില്‍ വികസനം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുമെന്നും പ്രഭു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: