കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടി കടന്നു. വൃഷ്ടി പ്രദേശത്തെ നീരൊഴുക്കിനത്തെുടര്ന്ന് ജലനിരപ്പ് 139.10 അടിയായാണ് ഉയര്‍ന്നിരിക്കുന്നത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണെങ്കിലും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ജലനിരപ്പുയരാന്‍ കാരണമായത്. സെക്കന്‍ഡില്‍ 1049 ഘനയടി ജലമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നത്.
അതിനിടെ ഷട്ടറുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കാതെ ജലനിരപ്പുയര്ത്തരുതെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് ജലനിരപ്പുയര്‍ത്താനുള്ള നടപടികളുമായി തമിഴ്നാട് മുന്നോട്ടുപോകുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനിടെ ജലനിരപ്പ് വ്യക്തമാക്കുന്ന സ്കെയിലുകള്‍ സ്പില്‍വേ ഷട്ടറുകള്‍ക്ക് സമീപം സ്ഥാപിക്കാനുള്ള നടപടിയും തമിഴ്നാട് ആരംഭിച്ചു. തമിഴ്നാട്ടിലേക്ക് 456 ഘനയടി ജലമാണ് തുറന്നുവിട്ടിട്ടുള്ളത്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മേല്‍നോട്ടസമിതി യോഗം ചേരണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ വനമേഖലയില്‍ തിങ്കളാഴ്ച 8.4 ഉം തേക്കടിയില്‍ 8 മില്ലിമീറ്റര്‍ മഴയുമാണ് പെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: