കൊച്ചി: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രി കെ എം മാണിക്ക് കോഴ നല്‍കിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന് മേലുള്ള അന്വേഷണം തൃപ്തികരമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
അന്വേഷണം നീങ്ങുന്നത് തെറ്റായ ദിശയിലൂടെയാണെന്നും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയെയും,എക്സൈസ് മന്ത്രിയെയും കൂടി ഉള്‍പ്പെടുത്തണമെന്നും പിണറായി പറഞ്ഞു.
ആരോപണ വിധേയനായ മന്ത്രി കെ.എം മാണി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം പോഷകാഹാര കുറവാണെന്നും,ഉത്തരവാദി സര്‍ക്കാരാണെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി. ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ബസ് യാത്രാനിരക്ക് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: