കൊച്ചി: തപസ്യ കലാ സാഹിത്യവേദിയുടെ ഈ വര്‍ഷത്തെ സഞ്ജയന് പുരസ്കാരം പ്രശസ്ത സാഹിത്യകാരന് മാടമ്പ് കുഞ്ഞുകുട്ടന്.
1971-ല്‍ പ്രസിദ്ധീകരിച്ച ‘അശ്വത്ഥാമാവ്’ എന്ന നോവല്‍ മുതല്‍ മലയാള സാഹിത്യത്തിനു നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മാടമ്പിന് പുരസ്കാരം സമര്‍പ്പിക്കുന്നത്. മഹാകവി അക്കിത്തം, കെ. പി. ശങ്കരന്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, എസ്. രമേശന് നായര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മാടമ്പിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം നവംബര്‍ 27-ന് കോഴിക്കോട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ മഹാകവി അക്കിത്തം സമ്മാനിക്കുമെന്ന് തപസ്യ അദ്ധ്യക്ഷന്‍ എസ്. രമേശന് നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: