തിരുവനന്തപുരം: അട്ടപ്പാടി പ്രശ്നത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ.സി.ജോസഫ്. നേരത്തെ വ്യക്തമാക്കിയ നിലപാടുകളില്‍ നിന്ന് വ്യത്യസ്ഥമായി അട്ടപ്പാടിയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്നാണ് മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്.
പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് പരാതികള്‍ ഉണ്ട്. അത് പരിഹരിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാദ്ധ്യമങ്ങളില്‍ കാണുന്നത് പോലുള്ള ഗുരുതരാവസ്ഥ ഇല്ലെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി അവലോകന സമിതി രൂപീകരിക്കും. ഓരോ മാസവും സമിതി യോഗം ചേര്‍ന്ന് പദ്ധതികള്‍ വിലയിരുത്തും.
പദ്ധതികളുടെ ഏകോപനത്തിനായി സ്പെഷ്യല്‍ ഓഫീസറായി പാലക്കാട് സബ് കളക്ടര്‍ പി.ബി.നൂഹുവിനെയും സര്‍ക്കാര്‍ നിയോഗിച്ചു. അട്ടപ്പാടിയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പാലക്കാട് ഡി.എം.ഒ പ്രഭുദാസിന്റെ മുഴുവന്‍ സമയ സേവനം ഉപയോഗിക്കും.
ആദിവാസികള്‍ക്ക് ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ട്രഷറി നിയന്ത്രണം ഒഴിവാക്കും. അട്ടപ്പാടിയില്‍ എം.ബി.രാജേഷ് എം.പിയും ഈശ്വരി രേശമ്മയും നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: