ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ പ്രതിരോധ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നു. വിദേശ കമ്പനികളെ പ്രതിരോധ, വ്യോമയാന മേഖലകളിലേക്ക് ആകര്‍ഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്. വാറങ്കല്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പാര്‍ക്കുകള്‍ നിര്‍മ്മിക്കുകയെന്ന് സംസ്ഥാനത്തെ പ്രത്യേക ചീഫ് സെക്രട്ടറിയും ഇന്റസ്ട്രിയല്‍ പ്രൊമോഷന് കമ്മീഷണറുമായ കെ. പ്രദീപ് ചന്ദ്ര പറഞ്ഞു.
മൂന്നു ദിവസമായി നടന്ന ഡിഫന്‍സ് ആന്റ് എയ്റോസ്പേസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍ബസ്, ബോയിംഗ് തുടങ്ങിയ കമ്പനികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പ്രതിരോധമേഖലയിലും വ്യോമയാന മേഖലയിലുമായാണ് പാര്‍ക്കുകളുടെ നിര്‍മ്മാണം. വ്യോമയാന മേഖലയില്‍ ഇത് മൂന്നാമത്തെ പാര്‍ക്കാണ് നിര്‍മ്മിക്കുന്നത്. രണ്ടെണ്ണം ആദിബാട്ലയില് നേരത്തെ നിര്‍മ്മിച്ചിരുന്നു.
അടുത്ത 15-20 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പ്രതിരോധ മേഖലയുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ പദ്ധതി സഹായകമാകുമെന്ന് ചന്ദ്ര അഭിപ്രായപ്പെട്ടു. പ്രതിരോധ മേഖലയില്‍ ഇന്ന് ഭാരതം 22 മുതല്‍ 25 ബില്യണ്‍ ഡോളര്‍ വരെയാണ് നിക്ഷേപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: