കാസര്‍കോട്: ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. ആദൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കരിവള്ളൂര്‍ സ്വദേശി സുഗുണനാ(52)ണ് അറസ്റ്റിലായത്. പട്ടികവര്ഗവിഭാഗത്തിലുള്ളവര്ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് കാസര്‍കോട് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡിലെ ഡിവൈഎസ്പി എല്‍.സുരേന്ദ്രനാണ് എസ്.ഐയെ അറസ്റ്റുചെയ്തത്.
ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിയുള്ള 25 കാരിയും അവിവാഹിതയുമായ യുവതിയെ ഇക്കഴിഞ്ഞ ജൂലൈയില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിലാണ് സുഗുണനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 25 വരെ റിമാന്‍ഡ് ചെയ്തു. യുവതിയെ ആദൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇവര്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. യുവതിയെ പീഡിപ്പിച്ച കുറ്റത്തിന് ചൂരിയിലെ ഹനീഫ എന്ന വ്യക്തിയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ മെയ് 25ന് ഹനീഫയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശം നടന്നിരുന്നു. അന്ന് രാത്രി ഒരു മണിയോടെ ഹനീഫയുടെ വീട്ടില്‍ വെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹനീഫയുടെ വീട്ടിലെ ജോലിക്കാരിയാണ് ഇവര്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ യുവതിയെ വൈദ്യ പരിശോധന നടത്തി. ഹനീഫ ഒളിവിലാണെന്നും ഇയാളെ അറസ്റ്റുചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
28 വര്‍ഷമായി പോലീസ് സര്‍വീസിലുള്ള സുഗുണന് രണ്ട് വര്‍ഷമായി ആദൂര്‍ പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. സുഗുണനും ഹനീഫയ്ക്കും പുറമെ മറ്റാരെങ്കിലും ഇവരെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: