കൊച്ചി: ഉഗ്രസ്ഫോടനശേഷിയുള്ള ബോംബ് ഉപയോഗിച്ച് പൊതുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമന് ചെയ്തതെന്നും ഇയാളുടെ ഹര്‍ജിയില്‍ കഴമ്പില്ലെന്നും ഹൈക്കോടതിയില്‍ സിബിഐ വ്യക്തമാക്കി.
പോലീസ് രജിസ്റ്റര്‍ ചെയ്തകേസിലെ എഫ്ഐആറില്‍ യുഎപിഎ നിയമത്തിലെ വകുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഒന്നാം പ്രതി വിക്രമന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.
യുഎപിഎ വകുപ്പ് ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്തുകൊണ്ടാണെന്ന് സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാന്‍ സിബിഐയോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ജസ്റ്റീസ് പി.ഉബൈദാണ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: