കാസര്‍കോട്: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി ആഘോഷത്തിന്റെ ഭാഗമായി കേരളഘടകം നടത്തുന്ന സുവര്‍ണ്ണജയന്തി രഥയാത്ര നവംബര്‍ 17ന് ആരംഭിക്കും. കാസര്‍കോട് മധൂര്‍ ശ്രീ മദനന്തേശ്വര ക്ഷേത്രസന്നിധിയില്‍ നിന്നും പുറപ്പെടുന്ന രഥയാത്ര ഡിസംബര്‍ ഒന്നിന് തിരുവന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ സമാപിക്കും.
മധൂരില്‍ രഥയാത്രയുടെ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ അദ്ധ്യക്ഷന്‍ പി. രാഘവറെഡ്ഡി ഉദ്ഘാടനം ചെയ്യും. ഹൈന്ദവ സംഘടനാ നേതാക്കളും മറ്റ് പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. ഉളിയ വിഷ്ണു ആശ്ര അദ്ധ്യക്ഷത വഹിക്കും. ചിന്മയാ മിഷന് കേരള ഘടകം കോര്‍ഡിനേറ്റര്‍ വിവിക്താനന്ദ സരസ്വതി സ്വാമികള്‍, സ്വാമി പ്രേമാനന്ദ, വിഎച്ച്പി കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് എം.ബി. പുരാണിക്, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, വിഭാഗ് സംഘടനാ സെക്രട്ടറി വെങ്കട്ടരമണ ഭട്ട്, വിഎച്ച്പി ജില്ലാ അദ്ധ്യക്ഷന്‍ അങ്കാര ശ്രീപാദ, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, സെക്രട്ടറി രാജശേഖരന് മറ്റ് ജില്ലാ ആഘോഷസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഭാരതമാതാവിന്റെ ചിത്രം ആലേഖനം ചെയ്ത രഥയാത്രയ്ക്ക് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, സംസ്ഥാന ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. രഥത്തില്‍ നിന്ന് കാശിയിലെ ഗംഗാതീര്‍ത്ഥം, അയോദ്ധ്യയിലെ ചരട്, ലോക്കറ്റ് എന്നിവയടങ്ങിയ പ്രസാദം ലഭിക്കും. 18ന് രാവിലെ കാസര്‍കോട് മധൂരില്‍ നിന്ന് പ്രയാണം തുടങ്ങുന്ന രഥത്തെ രാവിലെ 9.30ന് പൊയിനാച്ചിയിലും, 11.30ന് പുതിയ കോട്ട് മാന്തോപ്പിലും, വൈകീട്ട് 3.30ന് തൃക്കരിപ്പൂരിലും സ്വീകരിക്കും. ഡിസംബര്‍ 1ന് നെയ്യാറ്റിന്‍കരയില്‍ രഥയാത്ര സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: