തിരുവനന്തപുരം: ദേശീയ ഗെയിംസിനുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം ജനുവരി 15നകം പൂര്‍ത്തിയാക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
14000ത്തില്‍ അധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ദേശീയ ഗെയിംസ് ജനുവരി 31ന് ആണ് ആരംഭിക്കുന്നത്. 27 സ്ഥലങ്ങളിലായി 35 പ്രധാന ജോലികള്‍ പുരോഗമിക്കുന്നു. 2011ല്‍ കാര്യവട്ടം സ്റ്റേഡിയം ഒഴികെ മൊത്തം നിര്‍മ്മാണത്തിന് വകയിരുത്തിയിരുന്നത് 261 കോടി രൂപയാണ്. ഇതുവരെ 206 കോടി രൂപ ചെലവായിട്ടുണ്ട്. ജോലികളില്‍ 23 എണ്ണം ഡിസംബറിനുശേഷമാണ് ആരംഭിച്ചത്. യൂണിവേഴ്സിറ്റി സ്റ്റേഡിയം വിവാദത്തിലാവാന്‍ കാരണം സര്‍വ്വകലാശാല സ്റ്റേഡിയം കൈമാറാത്തതുമൂലമാണ്. ഇവിടെ വച്ചുപിടിപ്പിച്ച പുല്‍ത്തകിടി പൂര്‍ണമായി നശിച്ചുപോയി. പുല്‍ത്തകിടി സംരക്ഷിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് കഴിഞ്ഞില്ല.
2011 പുതുക്കിപ്പണിത കെട്ടിടത്തിന്റെ പലയിടത്തും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കേടുപാടുകള്‍ തീര്‍ക്കാന്‍ നടപടി എടുക്കും. സ്റ്റേഡിയങ്ങളുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാന്‍ കഴിയാതിരുന്നതുമൂലം ചില പ്രശ്നങ്ങളുണ്ടായി. അതെല്ലാം പരിഹരിക്കും. കാര്യവട്ടം സ്റ്റേഡിയത്തിന് സമീപത്തെ റോഡ് വികസനത്തിന് സര്‍വ്വകലാശാല സ്ഥലം വിട്ടുകൊടുക്കാത്തത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ഉദ്ഘാടന ദിനത്തില്‍ വരുമെന്നു കരുതുന്നു. ഫെബ്രുവരി 14ലെ സമാപന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പങ്കെടുക്കും, മന്ത്രി പറഞ്ഞു.
ദേശീയ ഗെയിംസിനുവേണ്ട സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം മൂന്ന് മാസം മുമ്പ് പൂര്‍ത്തിയാക്കി ട്രയല്‍ നടത്തണമെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്ന ഒളിമ്പിക് അസോസിയേഷന് അതൃപ്തി രേഖപ്പെടുത്തിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഗെയിംസ് കഴിഞ്ഞ ശേഷം സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കാന്‍ പൊതുപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ ഗെയിംസിനുവേണ്ട സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം മൂന്ന് മാസം മുമ്പ് പൂര്‍ത്തിയാക്കി ട്രയല്‍ നടത്തണമെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്ന ഒളിമ്പിക് അസോസിയേഷന് അതൃപ്തി രേഖപ്പെടുത്തിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഗെയിംസ് കഴിഞ്ഞ ശേഷം സ്റ്റേഡിയങ്ങള്‍ സംരക്ഷിക്കാന്‍ പൊതുപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ ഗെയിംസ് ബിഇഒ ജേക്കബ് പുന്നൂസ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: