നയ് പി തൗ: മതവും തീവ്രവാദവും തമ്മിലുള്ള ബന്ധം തള്ളിക്കളയണമെന്ന് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളീകരണ കാലഘട്ടത്തില്‍ സമാധാനം നിലനിര്‍ത്താന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും മ്യാന്മറില് നടന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ മോദി പറഞ്ഞു.
തെക്ക് ചൈനാകടലില്‍ സമാധാനം സ്ഥാപിക്കാന്‍ ആഗോളച്ചട്ടങ്ങള് പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഗോളതലത്തിലുളള ഭീകരവാദം തടയാന്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണ വ്യക്താമാക്കുന്നതായിരുന്നു ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഭീകരവാദവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരികയാണ്. തീവ്രവാദ, ഭീകരപ്രവര്‍ത്തനങ്ങളുമായി മയക്കുമരുന്നുവ്യാപാരവും ആയുധകടത്തും കള്ളപണവും ബന്ധപ്പെട്ട് കിടക്കുന്നു.
എല്ലാത്തരം തീവ്രവാദവും നേരിടുന്നതിനായി ആഗോളതലത്തിലുളള കൂട്ടായ്മ ആവശ്യമാണ്. തെക്ക് ചൈനാകടല്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കന്‍ ആഗോള മാദണ്ഡം പാലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും എല്ലാവരും പാലിക്കണമെന്ന് ചൈനീസ്, ജപ്പാന് പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ മോദി ആവശ്യപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചുള്ള ഉച്ചകോടിയുടെ പ്രമേയത്തിന് ഭാരതം പൂര്‍ണ്ണ പിന്തുണ അറിയിച്ചു. മുന്നുദിവസം നീണ്ട മ്യാന്മാര് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയയിലേയ്ക്ക് യാത്രതിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: