കൊച്ചി: ജനുവരി 15 നു തുടങ്ങുന്ന 55 മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എറണാകുളം ജില്ലആതിഥ്യമരുളാനിരിക്കെ ഇത് എവിടെ നടത്തണമെന്നതിനെ ചൊല്ലി വിദ്യാഭ്യാസ വകുപ്പും,ജില്ലാ ഭരണകൂടവും ഇരുട്ടില്‍ തപ്പിയപ്പോള്‍ കലോല്‍സവം കോഴിക്കോട്ടേക്ക് മാറ്റി. ഇതിനുള്ള രഹസ്യ നീക്കത്തെ ക്കുറിച്ച് ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലപ്പുഴക്ക് മാറ്റുമെന്ന് പ്രചരിപ്പിച്ച ശേഷമാണ് കോഴിക്കോട് വേദിയാക്കിയത്. ഇത് ജില്ലാ ഭരണ കൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പിടിപ്പുകേടാണ്.
കലോത്സവം മറൈന്‍ െ്രെഡവില്‍ നടക്കുന്നത് ഒഴിവാക്കണമെന്ന് ഡിഎംആര്‍സി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. കലോത്സത്തില്‍ പങ്കെടുക്കാനും കാണാനും എത്തുന്ന പതിനായിരങ്ങള്‍ മൂലം വന്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് കണ്ടാണ് മെട്രോ അധികൃതര്‍ ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയത്. ചില മത്സരപ്പരീക്ഷകള് ജനുവരി രണ്ടാം വാരത്തില്‍ നടക്കുന്നതിനാല്‍ കലോത്സവ തീയതി ജനുവരി 21 മുതല്‍ നടത്തണമെന്ന് ഹൈബി ഈഡന് എംഎല്‍എയും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് മറൈന്‍ഡ്രൈവ് പ്രധാന വേദിയാക്കി സിറ്റിയില്‍ തന്നെ കലോത്സവം നടത്താന്‍ തീരുമാനമെടുത്തത്. വിദ്യാഭ്യാസമന്ത്രിയുടെയും വകുപ്പിന്റെയും പിന്തുണ കിട്ടി. എന്നാല്‍ ഗതാഗതക്കുരുക്ക് കുറഞ്ഞ കാക്കനാട്, ആലുവ, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങള്‍ ഒഴിവാക്കി മറൈന്‍ െ്രെഡവില്‍ തന്നെ കലോത്സവം നടത്തണമെന്ന് ജില്ലാഭരണകൂടവും വിദ്യാഭ്യാസ വകുപ്പും നിര്‍ബന്ധം പിടിച്ചത് ദുരൂഹതയുയര്‍ത്തുന്നു. ഒടുവില്‍ സര്‍ക്കാര്‍ തന്നെ വേദി തീരുമാനിക്കട്ടെ എന്ന നിലപാടാണ് ഇരുകൂട്ടരും സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: