കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയായി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ രാത്രി പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയര്‍ത്തിയത്. 14 മില്ലീമീറ്റര്‍ മഴയാണ് ഇന്നലെ പെയ്തത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 1,916 ഘനയടിയായി ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഇത്രയധികം ഉയരുന്നത്.
ഷട്ടര്‍ തുറക്കുന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ല. ഇത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം തമിഴ്നാട് ജലനിരപ്പ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഷട്ടറിന്റെ തകരാറുകള്‍ പരിഗണിക്കാതെയാണ് തമിഴ്നാട് ഈ നീക്കവുമായി മുന്നോട്ടു പോകുന്നത്. അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സമിതിയും ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നില്ല.
അതിനിടെ അണക്കെട്ടില്‍ പരിശോധന നടത്താന്‍ വന്ന കേരളസംഘത്തെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. കേരളത്തിന്‍െറ ചീഫ് എന്‍ജിനീയര്‍ ലതികയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെയാണ് തടഞ്ഞത്.അണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: