ബ്രിസ്ബെന്: ഗവേഷണം വികസനത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിസ്ബെനിലെ ക്യൂന്സ്ലന്ഡ് സര്‍വ്വകലാശാല സന്ദര്‍ശിച്ച മോദി അവിടുത്തെ ശാസ്ത്ര സാങ്കേതിക വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് ഈ കാര്യം അറിയിച്ചത്.
വ്യവസായി ഗൗതം ആദാനിയും പ്രധാനമന്ത്രിയെ അനുഗമിച്ച് കൂടെയുണ്ടായിരുന്നു. ഗവേഷണമെന്നത് വികസനത്തിലേക്കുള്ള പാതയാണ്. മനുഷ്യന്റെ വികസനത്തിലേക്കുള്ള യാത്രയ്ക്ക് ഗവേഷണവുമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക രംഗത്തെ ശാസ്ത്രത്തിന്റെ അധിപത്യം കര്‍ഷകര്‍ക്കും ആകമാനമുള്ള കാര്‍ഷിക വൃദ്ധിക്കും ഗുണം നല്‍കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മനുഷ്യരുടെ ക്ഷേമത്തിന് ശാത്രം ഉതകുന്നുണ്ടെന്നും മോദി വ്യക്തമാക്കി.
മോദിയുടെ ചുറ്റും കുട്ടികള്‍ നില്ക്കുന്ന ചിത്രം വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ ട്വിറ്റ് ചെയ്യുകയും ചെയ്തു.
യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി മോദി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ബ്രിസ്ബെനിലെത്തിയത്.
28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: